2009, മേയ് 21


ഞാന്‍ മരിച്ചുകഴിഞ്ഞു...
ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം കിടക്കാന്‍
ആറടിയോളം മണ്ണ്...
ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം കിടക്കാന്‍
വിറകു കെട്ടിയൊരുക്കിയ കട്ടില്‍...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം പുതയ്ക്കാന്‍
കോടിപ്പുതപ്പൊന്നു വേഗം...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ചൂടൊന്നു
കിട്ടുവാന്‍,ചുറ്റിലും തീ കൊടുക്കൂ ...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ഉറങ്ങാന്‍
കോലാഹലങ്ങളൊഴിഞ്ഞ നേരം...

ഞാന്‍ മരിച്ചു കഴിഞ്ഞു-
വെങ്കിലും വേണം ഉറങ്ങാന്‍
മനസ്സിന്നു സ്വസ്ഥതയെന്ന കാര്യം...

അതുകൊണ്ട് നിര്‍ത്തുക കരച്ചിലുകള്‍...
നിര്‍ത്തുക മൊത്തമായേങ്ങലടികള്‍...
ഞാന്‍ മരിച്ചു കഴിഞ്ഞതല്ലേ...?
ഞാന്‍ മരിച്ചു കിടക്കുകയല്ലേ...?
ഇനിയുമെന്തിനു വെറുതെയെന്‍-
പേരില്‍ പുതുതായേറെ പുലമ്പലുകള്‍.
മരിച്ചോ,രെനിക്കെങ്കിലു-
മല്‍പം തരൂ സ്വസ്ഥത.

അഭിപ്രായങ്ങളൊന്നുമില്ല: