2009, മേയ് 21


സ്നേഹപൂര്‍വ്വം രൂപച്ചേച്ചിക്ക്...
ആ നിമിഷത്തിന്‍റെ ധന്യതയില്‍
ആരംഭമിട്ടതാണാലാപനം.
യമുനയും ഗംഗയുമൊഴുകുന്നപോല്‍
നീയൊഴുകീ ഗാനതരംഗിണിയായ്.
മായതന്‍ ലോകം മന്ചലൊരുക്കി
കിടന്നുറങ്ങാന്‍ നിന്നെ വിളിച്ചെന്നിരിക്കും;
പ്രായമേതായാലും പരവശമെന്നാലും
പാടിയിട്ടല്ലാതുറങ്ങരുതൊരിക്കലും.
ശാരികപ്പൈതല്‍ ജപംചെയ്യുന്നപോലെ
ഈശ്വരചിന്തയെന്നുമുള്ളിലുണ്ടാകണം.
താനേ തിരിയുന്ന ഭൂവിലെ കേവലം-
മാറുന്ന നിമിഷങ്ങള്‍ കളയാതെ നോക്കണം.
രാവിലും പകലിലും നിമിഷങ്ങള്‍കളയാതെ
രാഗവീണമീട്ടി നീ ഗാനങ്ങള്‍ പാടണം.
സുന്ദരരാവുക,ളുതിരുംപോല്‍ സ്നേഹ -
ക്കുളിരു നല്‍കേണം നീയര്‍ഹര്‍ക്കെന്നും.
കൈകാല്‍ ദേഹങ്ങള്‍ തളര്‍ന്നിരിക്കുന്നോര്‍ക്ക്
താങ്ങായി,ജീവിതം മുന്നോട്ടു നീക്കണം.
വാസന്തശിശിരഹേമന്തനാള്‍കളില്‍
വാടാതെ നില്‍ക്കണം,പുണ്യം പുലര്‍ത്തണം.
താമരപ്പൂവുപോല്‍ വിരിഞ്ഞുനില്‍ക്കേണം
പുതുവിഭാതതരംഗരശ്മിയേല്‍ക്കുമ്പോള്‍;
കാണാതംബുരുമീട്ടി സ്വരങ്ങള്‍പാടിയാലോക -
പ്രകൃതി,നവകാലത്തെ വരവേല്‍ക്കുമ്പോള്‍.
കുഞ്ഞിനെമാറോടണയ്ക്കുന്നൊരമ്മ പോല്‍,
സംഗീതമാകുന്ന പൈതൃകശിശുവിനെ
മാറോടു,മനസ്സോടു ചേര്‍ക്കേണം എന്നാളും;
ഇടറിവീഴാതെ പുതു വഴിയെ ചലിക്കണം .
മൌനമായെന്നാലും ,മൂളിയാണെങ്കിലും
നിന്‍റെ ഗാനങ്ങളീ ഗാനപ്രപന്ചത്തില്‍
എന്നുമെന്നും കേള്‍ക്കുവാനായിടേണം.

അഭിപ്രായങ്ങളൊന്നുമില്ല: